2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ബലറാം ഇടപെട്ടിട്ടും മൂസ്സക്കുട്ടിയുടെ  ജീവിതം  ദുരിതകട്ടിലിൽ  തന്നെ 
 

ജയിലെ കുവൈറ്റി ആശുപത്രിയില്‍ എഴുന്നേല്‍ക്കാന്‍ പോലുമാകാതെ കിടപ്പിലായ  പാലക്കാട് ത്യ ത്താല സ്വദേശിയുടെ കഥ ആരെയും കണ്ണീരണിയിക്കും.  ഇദ്ദേഹം. മാര്‍ച്ച് 17നുണ്ടായ മസ്തിഷ്‌കാഘാതം അദ്ദേഹത്തിന്റെ വലതുവശം പൂര്‍ണ്ണമായും തളര്‍ത്തി.
ത്യ ത്താല  പുഴക്കരയിലെ  മൂസ്സക്കുട്ടി 20  വർഷമായി  യു എ യിൽ  എത്തിയിട്ട് .ഭാര്യയും മുന്നു മക്കളും അടങ്ങുന്ന കുടുബം വാടക വീട്ടിലാണ് താമസം ..കഴിഞ്ഞ  ആഴ്ച   ദുബൈയിൽ  വന്ന ത്യ ത്താല എം എൽ  എ  അഡ്വ  വി ടി  ബലറാം ഈ വിഷയത്തിൽ ഇടപെട്ടു ഇന്ത്യൻ കോൺസിലെറ്റുമായി ബന്ധപ്പെട്ട് ചർച്ച  നടത്തിയിരുന്നു.കോൺസിലേറ്റ് ജനറൽ  കെ  മുരളീധരനുമായ ചർച്ചയിൽ  ഏറെ പ്രതീക്ഷയിലായിരുന്നു .

2004 ൽ സഹോദരിയുടെ വിവാഹത്തിനാണ് അവസാനമായി നാട്ടിൽ പോയത് .അതിന് ശേഷം ഭാര്യയേയും മക്കളേയും കാണാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല
പ്രാരാബ്ധങ്ങൾക്കടിയിൽ ജീവിതമൊന്ന് കൈപ്പിടിയിലൊതുക്കാനായി  ഇവിടെ ചെ ക്കേറിയ പ്രവാസികളില്‍ ഒരാളാണ് മൂസക്കുട്ടിയെന്ന 43കാരന്‍. എന്നാല്‍ വിധി അദ്ദേഹത്തിനായി കാത്തുവെച്ചത് ദുഖങ്ങളും കഷ്ടപ്പാടുകളും മാത്രം.
ഒരു വണ്ടിച്ചെക്കുമായി ബന്ധപ്പെട്ടാണ് യാത്രാ വിലക്കുള്ളത്. 
കഴിഞ്ഞ മൂന്ന് മാസമായിആശുപത്രിയില്‍ മൂസക്കുട്ടിക്ക് കൂട്ടായി.  സഹോദരന്‍ ഹൈദറുണ്ടായിരുന്നു വിസിറ്റ് വിസയിലാണിദ്ദേഹം ഇവിടെയെത്തിയത് . 

2004ലാണ് മൂസക്കുട്ടി റാസല്‍ ഖൈമയില്‍ സ്വന്തമായി ഒരു  കടയാരംഭിച്ചത്. തുടര്‍ന്ന് രണ്ട് വര്‍ഷം തരക്കേടില്ലത്ത കച്ചവടം ഉണ്ടായി .. 2006ല്‍ ചില സാമ്പത്തീക ബാധ്യതകളുണ്ടായി. അതില്‍ നിന്നും മോചിതനാകാൻ  അദ്ദേഹത്തിനു  കഴിഞ്ഞില്ല . കടം കുടി കുടി വന്നുകൊണ്ടരിരുന്നു 
സ്‌പോണ്‍സറുമായുണ്ടായ ചില അഭിപ്രായ വിത്യാസങ്ങളെ തുടര്‍ന്ന് മൂസക്കുട്ടിക്ക് കട ഒഴിവാക്കേണ്ടി വന്നു . ഇതിനിടെ സ്‌പോണ്‍സര്‍ മൂസക്കുട്ടിക്കെതിരെ കേസ് ഫയല്‍ ചെയ്തു. പിന്നാലെ നിരവധി വണ്ടി ചെക്ക് കേസുകളും ഫയൽ ചെയ്യ്തു  2007ല്‍ മൂസക്കുട്ടിയെ ജയിലില്‍ അടച്ചു.  തുടർന്ന് ചെക്ക് കേസുകളിൽ    വീണ്ടും ജയില്‍ വാസങ്ങള്‍. ആയിരുന്നു 

2008ല്‍ മൂസക്കുട്ടി ജയിലില്‍ നിന്നുമിറങ്ങി. ഈ സമയത്താണ് സ്‌പോണ്‍സര്‍ മൂസക്കുട്ടിക്കെതിരെ സിവില്‍ കേസ് നല്‍കിയത്. സ്‌പോണ്‍സര്‍ക്ക് 1.5 മില്യണ്‍ നല്‍കാനായിരുന്നു കോടതി വിധി. ഏറ്റവും മോശം അവസ്ഥയിലായിരുന്നു ആ സമയത്ത് മൂസക്കുട്ടി. നാട്ടിലെ വീട് പോലും കൈവിടേണ്ടി വന്നു .

പണം നല്‍കാത്തതിനെ തുടര്‍ന്ന് വീണ്ടും ജയില്‍ വാസം തന്നെ തേടിയെത്തി . ഇപ്രാവശ്യം മൂന്ന് വര്‍ഷത്തേയ്ക്കായിരുന്നു തടവ്. 2015ല്‍ അദ്ദേഹംജയിൽവാസം കഴിഞ്ഞു  പുറത്തിറങ്ങിയപ്പോൾ . സ്‌പോണ്‍സര്‍ക്ക് പണം നല്‍കാത്തതിനാല്‍ നാട്ടിലേക്ക്കുള്ള യാത്ര വിഫലമായി . നാട്ടിലേയ്ക്ക് മടങ്ങാനാകാതെ   സുഹൃത്തിനൊപ്പം താമസം . 
എന്നാൽ വിധി മറ്റൊരു വിധത്തിലും മൂസ്സക്കുട്ടിയെ പിടികൂടുകയായിരുന്നു 
മാര്‍ച്ച് 17ന് കുഴഞ്ഞുവീണ മൂസക്കുട്ടിയെ ഷാർജ കുവൈറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് വലതുവശം നിര്‍ജ്ജീവമായി. ആരോടും ഒന്നും മിണ്ടാനും . ഭക്ഷണവും കഴിക്കാൻ  പോലും സാധിക്കുന്നില്ല 
 ഉദാര മനസ്കരായ  സുഹൃത്തുക്കളും ബന്ധുക്കളും.സഹായത്തിനുണ്ട് . ആശുപത്രി ജീവനക്കാരില്‍ നിന്നും നല്ല സഹകരണം ലഭിക്കുന്നുണ്ട്. പണമൊന്നും അടയ്ക്കാഞ്ഞിട്ടും അവര്‍ അദ്ദേഹത്തെ നല്ലതുപോലെ പരിചരിക്കുന്നു.  
  ഞങ്ങളുടെ കൈയ്യില്‍ ഒരു ദിര്‍ഹം പോലുമില്ല. മറ്റുള്ളവരുടെ സഹായത്തിലാണ് അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളും കഴിയുന്നത്. മൂത്ത മകള്‍ക്ക് 22 വയസായി. ഈയവസ്ഥയില്‍ പണം നല്‍കാന്‍ യാതൊരു നിര്‍വാഹവുമില്ലന്നാണ് ഇവിടെയുള്ള ബന്ധുക്കൾ പറയുന്നത് .ഒരു മില്യണ്‍ ദിര്‍ഹമെങ്കിലും നല്‍കാതെ കേസ് പിന്‍ വലിക്കില്ലെന്ന  പിടിവാശിയിലാണ്  സ്‌പോണ്‍സര്‍ ഉള്ളത് .പ ണം നല്‍കാതെ യാത്രാ വിലക്ക് നീക്കാനാകില്ല. ഇന്ത്യന്‍ എംബസിയും സ്‌പോണ്‍സറുമായി സംസാരിച്ചു  മൂസ്സ ക്കുട്ടിയെ ഉടൻ നാട്ടിലെത്തിക്കാൻ ഭരണാധികാരികൾ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നു\ ആവശ്യമുയരുന്നു .
ദുബൈ: മലബാര്‍ ഗോള്‍ഡിന് എതിരായി വ്യാജ പ്രചരണം നടത്തിയതിന് തൃശ്ശൂര്‍ സ്വദേശിയും  മലബാര്‍ ഗോള്‍ഡ് മുന്‍ ജീവനക്കാരന്‍ കൂടിയായ ബിനീഷ് പൊനാങ്കലിനെ (35) ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തു. 
 പാക് സ്വാതന്ത്ര്യദിനത്തിന് മറ്റൊരു സ്ഥാപനത്തിന്റെ ചിത്രം മലബാര്‍ ഗോള്‍ഡ് കേക്കുമുറിച്ചു എന്ന  തരത്തിലുള്ള വ്യാപകമായ പ്രചാരണമാണ്  സോഷ്യൽ മീഡിയയിൽ  നടന്നത് . എന്നാല്‍ അങ്ങനെ ഒരു പോസ്റ്റ്  ആരു ചെയ്താണെന്നോ  എങ്ങനെ നടത്തിയെന്നോ  ദിവസങ്ങളായി വ്യക്തമായിരുന്നില്ല .
 .മറ്റൊരു സ്ഥാപനത്തിന്റെ ചിത്രം ഉപയോഗിച്ച്‌, മലബാര്‍ ഗോള്‍ഡ് പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചെന്ന് ഫേസ്ബുക്കിലൂടെ   പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തിയാണ് ബിനീഷിനെ അറസ്റ്റുചെയ്തിട്ടുള്ളത്. ഫേസ്ബുക്കില്‍ ദുബായില്‍ ഇത് ആദ്യം ഷെയര്‍ ചെയ്തത് തങ്ങളുടെ മുന്‍ ജീവനക്കാരനായ ബിനീഷാണെന്ന  ദുബൈ  പോലീസ്  സൈബർ വിങ്  കണ്ടെത്തിയത് 
 പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനം കേക്ക് മുറിച്ച്‌ ആഘോഷിക്കുന്ന ചിത്രവുമായി തങ്ങൾക്കു  യാതൊരു ബന്ധവുമില്ലെന്നു  മലബാർ ഗോൾഡ് നേരെത്തെ തന്നെ അറിയിച്ചിരുന്നു  ഗള്‍ഫിലെ ഒരു മണി എക്സ്ചേഞ്ച്  സ്ഥാപനം നടത്തിയ പരിപാടിയുടെ ചിത്രമാണ്  അത് . അതിൽ  അവരുടെ    ലോഗോ വ്യക്തമായി കാണാമെന്നും മലബാര്‍ ഗോള്‍ഡ്    വിശദമാക്കുന്നു  .   .
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മലബാർ ഗോൾഡ് തന്നെ മുന്‍ ജീവനക്കാരനെതിരെ പരാതി നല്‍കുകയും അതില്‍ അറസ്റ്റുണ്ടാകുകയും ചെയ്തിരിക്കുന്നത്. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് യുഎഇ എക്സ്ചേഞ്ച് നടത്തിയ കേക്കുമുറിക്കലിന്റെ ചിത്രം മലബാര്‍ ഗോള്‍ഡിന്റെ ചിത്രമെന്ന നിലയില്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.