2011, ഏപ്രിൽ 27, ബുധനാഴ്‌ച

ചമ്പാട് മാക്കുനി റോഡ്

ചമ്പാട് മാക്കുനി റോഡ് പ്രവൃത്തി മന്ദഗതിയില്‍
Posted Mathrubhumi


പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും പൊളിച്ചു നീക്കേണ്ട കെട്ടിട ഉടമയുടെയും പിടിവാശികാരണം ചമ്പാട് മാക്കുനി റോഡ് നവീകരണം മന്ദഗതിയിലായി. ഓവ് ചാലിന്റെ പ്രവൃത്തിയാണ് തടസ്സപ്പെട്ടത്. പൊതുമരാമത്ത് വകുപ്പ് നിര്‍മാണ വിഭാഗത്തില്‍നിന്നും വാല്വേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാലാണ് നൂറിലേറെ വര്‍ഷം പഴക്കമുള്ള പീടികമുറി പൊളിക്കാന്‍ ഉടമ തയ്യാറവാത്തത്. റവന്യൂ വകുപ്പ് പീടികമുറിയുടെ വരാന്ത മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ. റോഡ് വികസനത്തിന് അത്രയും ഭാഗം മാത്രമേ വേണ്ടൂ. എന്നാല്‍ കെട്ടിടം മുഴുവനായും പൊളിച്ച് നീക്കണമെന്നാണ് കടയുടമയുടെ ആവശ്യം. പൊതുമരുമത്ത് വകുപ്പ് കടയുടമയുടെ ആവശ്യം നിരാകരിച്ചു.

വാല്വേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകുമെന്നതിനാല്‍ മിക്കകടയുടമകളും വീട്ടുകാരും സ്വന്തം നിലയ്ക്ക് നാട്ടുകാരുടെ ആവശ്യപ്രകാരം പൊളിച്ചു നീക്കുകയാണുണ്ടായത്. മഴക്കാലമാകുമ്പോഴേക്കും റോഡിനിരുവശത്തും ഓവ് ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ രണ്ടരക്കോടി രൂപ ചെലവില്‍ നിര്‍മ്മാണം നടക്കുന്ന റോഡിന്റെ പണിയെയും ബാധിക്കും.

ചമ്പാട് ജുമാമസ്ജിദിന് മുന്‍വശത്തെ കടയുടെ ഒരു ഭാഗവും പൊളിച്ചു നീക്കാതെയാണുള്ളത്. ഇതും റോഡ് പ്രവൃത്തിയെ തടസ്സപ്പെടുത്തുന്നു. റോഡിന് സ്ഥലം വിട്ട് കൊടുത്ത് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയവര്‍ക്ക് ഇതില്‍ അമര്‍ഷമുണ്ട്. കെട്ടിട ഉടമകളും പൊതുമരാമത്ത് വകുപ്പും ദുര്‍വാശി ഉപേക്ഷിച്ച് നവീകരണ പ്രവൃത്തി മഴയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ