2011, ഏപ്രിൽ 26, ചൊവ്വാഴ്ച

കളിപ്പാട്ടങ്ങള്‍ നിശബ്ദ കൊലയാളിയാകുന്നു

 . കാത്തിരുന്ന കുഞ്ഞ് പിറക്കുമ്പോഴേക്കും കളിപ്പാട്ടങ്ങളെ കൂട്ടിനൊരുക്കികൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് ധൃതിയാണ്. കുട്ടികളെ കീഴടക്കി കളിപ്പാട്ടങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ വിഷാംശങ്ങളേറ്റുവാങ്ങുകയാണെന്ന വസ്തുത ഓര്‍ക്കാതെ പോവുന്നു. കുരുന്നുകള്‍ക്കൊപ്പം തങ്ങളും ഈ വിഷത്തിലലിയുകയാണെന്ന് അവരറിയുന്നില്ല. വിലപിടിപ്പുള്ള കളിക്കോപ്പുകള്‍ കൊണ്ട് കമ്പോളങ്ങള്‍ സമ്പന്നമാണ്. ലോകരാജ്യങ്ങള്‍ തടിച്ച് കൊഴുക്കുന്നതില്‍ കളിപ്പാവകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല, കുട്ടിയുടെ കരച്ചില്‍ മാറ്റുവാനും കളിപ്പിക്കാനും പാവകളെ ആശ്രയിക്കുന്ന ശീലം ഏറി വരികയാണ്. കുഞ്ഞിന് കുറെ കളിപ്പാട്ടങ്ങള്‍ നല്‍കിയാല്‍ എല്ലാമായെന്ന് കരുതുന്ന രക്ഷിതാക്കളാണ് അധികവും.
കണ്ണഞ്ചിപ്പിക്കുന്ന കളിപ്പാട്ടങ്ങളില്‍ ക്രൂരതയുടെ നിഴലുണ്ടെന്ന് വൈകിയാണ് അറിയുന്നതെന്ന് മാത്രം. കളിപ്പാട്ടങ്ങള്‍ അങ്ങനെ നിശബ്ദ കൊലയാളിയാകുന്നുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പഠനങ്ങളില്‍ ഇത് തെളിയിക്കപ്പെട്ടതാണ്. മൃദുവായ കളിപ്പാട്ടങ്ങള്‍ക്കാണ് ആവശ്യക്കാര്‍ അധികമുള്ളത്. കുട്ടികള്‍ക്ക് മനസിനിണങ്ങുന്ന വിധം ഉപയോഗിക്കാന്‍ മൃദുലത പ്രധാന ഘടകമാണ്. ഉടുപ്പുകളണിഞ്ഞ്, കണ്ണുകള്‍ മിഴിച്ച്, പുഞ്ചിരി തൂകുന്ന പാവകള്‍ ഏത് കുരുന്നിന്റെയും സ്വപ്നമാണ്. മാറോടണച്ച് കളിപ്പാട്ടങ്ങളെ കുരുന്നുകള്‍ ഉമ്മവെക്കുന്ന കാഴ്ചക്ക് വലിയ വിലയാണ് യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടി വരുന്നത്.
കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയില്‍ ചൈനയാണ് മുന്നില്‍. കേരളത്തിന്റെ വിപണികള്‍ പോലും ചൈനയെ ആശ്രയിച്ചിരിക്കുന്നു. പുതുപുത്തന്‍ ഡിസൈനുകളിലുള്ള കളിപ്പാട്ടങ്ങള്‍ ഓരോ ദിവസവും വിപണിയിലെത്തുന്നു. പാവകള്‍ മുതല്‍ പാമ്പുകള്‍ വരെ ഇതിലുണ്ട്. ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്നതില്‍ ഗണ്യമായ ഇനവും കളിപ്പാട്ടങ്ങളാണ്.
അയവും മയമുള്ള കളിപ്പാട്ടങ്ങള്‍ക്കാണ് പ്രിയമേറെ. അതു കൊണ്ടു തന്നെ ഉല്‍പാദകര്‍ ഏറ്റവും മയമുള്ളതാക്കാന്‍ തന്ത്രങ്ങള്‍ തേടി, ഇതിനായി പരീക്ഷണങ്ങള്‍ നടത്തി. അപ്പോഴാണ്
കളിപ്പാട്ടങ്ങള്‍ക്കുപയോഗിക്കുന്ന പ്ലാസ്റ്റിക് മിശ്രിതത്തില്‍ ഉഗ്രന്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്താല്‍ നന്നായി അയവുണ്ടാവുമെന്ന് അവരറിഞ്ഞത്. മനോഹരമായ നിറം, ശബ്ദവും രൂപവും ഒന്നിനൊന്ന് മെച്ചം. ഏത് വിധത്തില്‍ മടക്കിയാലും പിടിച്ച് വലിച്ചാലും കേട് വരില്ല. ആരും കളിപ്പിക്കാനെടുക്കുന്ന കോപ്പുകള്‍, കുട്ടികള്‍ക്കിത് കളിക്കാന്‍ ബഹു രസം. അഞ്ച് വയസിന് താഴെയുള്ള കുരുന്നുകളാണെങ്കില്‍ കിട്ടിയാലുടന്‍ വായിലിടുന്നു. വിഷത്തിന്റെ വലിയൊരളവാണ് വായിലിലിടുക വഴി ശരീരം പിടിച്ച് പറ്റുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ